ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (ഇന്ത്യ)
ഇന്ത്യയിലെ ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന കൊളീജിയം സംവിധാനത്തിന് പകരം 2014 ഡിസംബർ 13[1] ന് നിലവിൽ വന്ന സംവിധാനമാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC). എന്നാൽ 2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭർണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.[2] ഭരണഘടനാ പദവിഭരണഘടനയുടെ 124 ആം ഭേദഗതി വഴി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷന് ഭരണഘടനാ പദവി നൽകിയിട്ടുണ്ട്. ഘടനതാഴെപ്പറയുന്ന ആറ് വ്യക്തികളാണ് കമ്മീഷനിലെ അംഗങ്ങൾ[1]
രണ്ട് പ്രമുഖവ്യക്തികളെ നാമനിർദ്ദേശം ചെയ്യുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്[1]. ഇവരുടെ കാലാവധി മൂന്ന് വർഷമാണ്[1]. ഒരിക്കൽ നാമനിർദ്ദേശം ചെയ്തവർ വീണ്ടും നിർദ്ദേശിക്കപ്പെടാൻ യോഗ്യരല്ല[1]. ഇതിൽ ഒരാൾപട്ടിക ജാതിയിലോ പട്ടികവർഗ്ഗത്തിലോ മറ്റ് പിന്നോക്ക വിഭാഗത്തിലോ പെട്ടവരോ സ്ത്രീയോ ആയിരിക്കണം.[1] കടമകൾതാഴെപ്പറയുന്നവ കമ്മീഷന്റെ കടമകളാണ്.[1]
ഭരണഘടനാ വിരുദ്ധം2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. കമ്മിഷൻ രൂപവത്കരിച്ചുകൊണ്ടുള്ള ഭരണഘടനയുടെ 99-ാം ഭേദഗതി വിധിയിലൂടെ റദ്ദാക്കി. പുതിയ സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതോടെ കൊളീജിയം സംവിധാനം പുനസ്ഥാപിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia