ഹേമ കമ്മിറ്റി റിപ്പോർട്ട്മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപവത്കരിച്ച ഒരു അനേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി.[1] മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2017-ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ള്യു. സി.സി) എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. 2017 നവംബർ 16-ന് പ്രവർത്തനം ആരംഭിച്ച കമ്മിറ്റി മലയാള ചലച്ചിത്ര മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയിൽ നിന്ന് കരിമ്പട്ടികയിൽ പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകൾ, ഓഡിയോ, വീഡിയോ തെളിവുകൾ എന്നിവ സഹിതം 2019 ഡിസംബറിൽ 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.[2] 2017 മുതൽ 2020 വരെ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു കോടി ആറുലക്ഷത്തി അമ്പത്തയ്യായിരം രൂപ ചിലവഴിച്ചു. 2024 ആഗസ്ത് 19-ന് കോടതി വിധിയുടെ പിൻബലത്തിൽ 233 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടു. ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വന്നത്.[3] ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹേമ കമ്മറ്റി റിപ്പോർട്ട് എന്ന താളിലുണ്ട്.
മലയാള സിനിമയിലെ സ്ത്രീകൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾമലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ പൊതുവായി താഴെപ്പറയുന്ന പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.[4]
ശുപാർശകൾമലയാള ചലച്ചിത്രമേഖലയിലെ സ്ഥിതി മെച്ചപ്പെടുത്താൻ ഹേമ കമ്മിറ്റി നിരവധി ശുപാർശകൾ നൽകി. പ്രധാന ശിപാർശകൾ താഴെ:
അനുരണനങ്ങൾഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശകളും മലയാള സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും ശുപാർശകൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ, മറ്റുള്ളവർ വ്യവസായത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കൂടുതൽ പ്രതിരോധിച്ചു. സെൻസിറ്റീവ് വിവരങ്ങൾ അടങ്ങുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് കേരളം സർക്കാർ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതെങ്കിലും ആഗോള #MeToo പ്രസ്ഥാനത്തിന് സമാനമായ ആക്ടിവിസത്തിന്റെ കുതിച്ചുചാട്ടത്തിന് മലയാള സിനിമാ വ്യവസായം സാക്ഷ്യം വഹിച്ചു. മലയാള സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ പീഡനം, ദുരുപയോഗം, വിവേചനം എന്നിവയെക്കുറിച്ച് ഹേമ കമ്മിറ്റി തുറന്നുകാട്ടിയ കാര്യങ്ങളിലുള്ള വർദ്ധിച്ചുവരുന്ന അവബോധവും പ്രതിഷേധവുമാണ് ഈ പ്രസ്ഥാനത്തെ നയിച്ചത്. വെളിപ്പെടുത്തലുകൾഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സ്വാധീനം കാരണം മലയാള സിനിമയിലെ നിരവധി നടിമാരും മറ്റ് വനിതാ പ്രവർത്തകരും സിനിമാ മേഖലയിലെ വിവിധ വ്യക്തികളിൽ നിന്ന് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തുകയുണ്ടായി 1. ശ്രീലേഖ മിത്ര: സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി ശ്രീലേഖ മിത്ര. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചത്. 2. രേവതി സമ്പത്ത്: മലയാള സിനിമാ താരങ്ങളായ സിദ്ദിഖ്, റിയാസ് ഖാൻ എന്നിവരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രേവതി സമ്പത്ത്. ഇതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചത്. 3. ഗീത വിജയൻ: ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ തുളസീദാസിൽ നിന്നും നിർമ്മാതാവ് ആരോമ മോഹനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഗീത വിജയൻ. 4. ശ്രീദേവിക: 'അവൻ ചാണ്ടിയുടെ മകൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മലയാള ചലച്ചിത്ര സംവിധായകൻ തുളസീദാസിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ശ്രീദേവിക. 5. മിനു മുനീർ: ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി നടി മിനു മുനീർ. അവലംബം
|
Portal di Ensiklopedia Dunia