നാലാം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2012 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 7 വരെ ശ്രീലങ്കയിൽ നടന്നു. മൂന്ന് വേദികളിലായിരുന്നു മത്സരം നടന്നത്. 12 രാജ്യങ്ങളുടെ സംഘങ്ങളാണ് ഈ ലോകകപ്പിൽ മത്സരിച്ചത്. ഈ ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് പ്രാഥമികഘട്ടമൽസരങ്ങൾ കളിച്ചത്. ശ്രീലങ്കൻ പേസ് ബൌളർ ലാസിത് മലിംഗ ആയിരുന്നു ലോകകപ്പിന്റെ ഈവേന്റ്റ് അംബാസിഡർ ആയി നിയോഗിക്കപ്പെട്ടത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ സൂപ്പർ 8 മത്സരങ്ങൾ നടന്നു. 2 ഗ്രൂപ്പുകളിലായാണ് ഈ ഘട്ടത്തിൽ മൽസരങ്ങൾ നടന്നത്. സൂപ്പർ എട്ടിൽ നിന്ന് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകൾ സെമീഫൈനലിൽ എത്തി. 2012 ഒക്ടോബർ 4, 5 തിയതികളിൽനടന്ന സെമിഫൈനലുകളിൽ ശ്രീലങ്ക, പാകിസ്താനെയും വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയയേയും തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഒക്ടോബർ 7 ന് നടന്ന ഫൈനലിൽ ശ്രീലങ്കയെ 36 റൺസിന് തോൽപ്പിച്ച് തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി.
ജോർജ് ബെയ്ലി (ക്യാപ്റ്റൻ), കാമറൂൺ വൈറ്റ്, ഡാനിയേൽ ക്രിസ്റ്റ്യൻ, മൈക്ക് ഹസി, ഡേവിഡ് ഹസി, മാത്യു വെയ്ഡ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഹിൽഫൻഹോസ്, ഡേവിഡ് വാർണർ, പാറ്റ് കുമ്മിൻസ്, സേവ്യർ ദോഹർട്ടി, ക്ലിന്റ് മക്കെയ്, ഷെയ്ൻ വാട്സൺ, മിച്ചൽ സ്റ്റാർക്, ബ്രാഡ് ഹോഗ്. [3]
സെപ്റ്റംബർ 20: സിംബാബെ ഈ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി. ഇതോടെ ഗ്രൂപ്പ് സി യിൽ നിന്നും സൗത്താഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ എത്തി.
സെപ്റ്റംബർ 21: ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റിന്റെ ബ്രണ്ടൻ മക്കല്ലം സ്വെഞ്ചറി നേടി. 58 ബാളുകളിൽ നിന്ന് 123 റൺസാണ് ഇദ്ദേഹം നേടിയത്. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. അന്താരാഷ്ട്ര ട്വന്റി 20 യിൽ 2 സ്വെഞ്ചറി നേടുന്ന ഒരേയൊരു കളിക്കാരൻ എന്ന റെക്കാർഡും ഇതിലൂടെ നേടി.
സെപ്റ്റംബർ 23: അന്താരാഷ്ട്ര ട്വന്റി 20യിൽ ഇംഗ്ലണ്ട് അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി. ഗ്രൂപ്പ് എയിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 80 റൺസിനാണ് അവർ പുറത്തായത്.
സെപ്റ്റംബർ 25: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു.
സെപ്റ്റംബർ 27: സൂപ്പർ 8 മത്സരങ്ങൾക്ക് തുടക്കം. ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ശ്രീലങ്ക വിജയിച്ചു.
ഒക്ടോബർ 4: ആദ്യ സെമിഫൈനലിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇതാദ്യമായാണ് ആതിഥേയ രാജ്യം ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.
ഒക്ടോബർ 5: രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെസ്റ്റ്ഇൻഡീസിന് വിജയം. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്നതും 200നു മുകളിൽ സ്കോർ ചെയ്യപ്പെട്ട ആദ്യ ടോട്ടലുമാണ് വിൻഡീസ് നേടിയത്. 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
ഒക്ടോബർ 7:ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് കിരീടം നേടി. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ട്വന്റി-20 ലോകകിരീടമാണിത്.
സന്നാഹ മത്സരങ്ങൾ
സെപ്റ്റംബർ 13മുതൽ 17 വരെയാണ് സന്നാഹ മത്സരങ്ങൾ നടന്നത്. ടുർണമെന്റിലെ എല്ലാ ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിച്ചു.[4]
അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. 172 (ശ്രീലങ്ക Vs കെനിയ 2007) റൺസിനും 130 (സൗത്ത് ആഫ്രിക്ക Vs സ്കോട്ട്ലൻഡ് 2009) റൺസിനും ജയിച്ചതാണ് മറ്റ് വിജയങ്ങൾ.[5]
ഈ മത്സരഫലമായി ഇന്ത്യയും ഇംഗ്ലണ്ടും സൂപ്പർ 8ൽ കടന്നു.
Pakistan need 140 to qualify for the Super Eighths
Imran Nazir equals a fastest fifty in an ICC World Cup
പാകിസ്താൻ സൂപ്പർ 8ലേക്ക് യോഗ്യത നേടി. and ടൂർണമെന്റിൽ നിന്നും ബംഗ്ലാദേശ് പുറത്തായി. as a result of this match.
സൂപ്പർ 8
രണ്ട് ഗ്രൂപ്പായിട്ടാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിനുമുൻപ് നിശ്ചയിച്ചിട്ടുള്ള സീഡിങ് ക്രമത്തിലാണ് സൂപ്പർ എട്ടിലെ ഗ്രൂപ്പുകളിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. നിലവിൽ 4 ഗ്രൂപ്പുകളിലേയും 2ആം സ്ഥാനക്കാർ ഇ ഗ്രൂപ്പിലും 4 ഗ്രൂപ്പുകളിലേയും ചാമ്പ്യന്മാർ എഫ് ഗ്രൂപ്പിലുമാണുള്ളത്. ഒരു ടീമിന് 3 മത്സരങ്ങൾ ലഭിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ 2 സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.
36 റൺസിന് വെസ്റ്റ് ഇൻഡീസ് ജയിച്ചു. ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ) കളിയിലെ താരം: മാർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്)
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി as a result of this match.
തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി