രൂപ്പൂർ ആണവനിലയം
റഷ്യൻ സഹായത്തോടെ ബംഗ്ലാദേശിലെ രൂപ്പൂരിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന ആണവനിലയമാണ് രൂപ്പൂർ ആണവനിലയം (ബംഗാളി: রূপপুর পারমাণবিক বিদ্যুৎ কেন্দ্র). രണ്ടു റിയാക്ടറുകളിൽ നിന്നായി 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള ശേഷി ഈ നിലയത്തിനുണ്ട്. ബംഗ്ലാദേശിലെ ആദ്യത്തെ ആണവനിലയം കൂടിയായ രൂപ്പുർ 2023-ഓടെ പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ സർക്കാരിനു കീഴിലുള്ള റോസാറ്റം സ്റ്റേറ്റ് അറ്റോമിക് എനർജി കോർപ്പറേഷനാണ് ആണവനിലയത്തിന്റെ നിർമ്മാണച്ചുമതല നിർവ്വഹിക്കുന്നത്.[1][2][3][2] സ്ഥാനംബംഗ്ലാദേശിലെ പബ്ന ജില്ലയിലെ ഈശ്വർദീ ഉപജില്ലയിൽ റൂപ്പൂർ എന്ന സ്ഥലത്താണ് ആണവ നിലയം സ്ഥാപിക്കുവാനുദ്ദേശിക്കുന്നത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് 140 കിലോമീറ്റർ അകലെയായി പത്മ നദിയുടെ തീരത്താണ് ഇത് നിർമ്മിക്കുന്നത്.[4] ചരിത്രംഇവിടെ ഒരു ആണവനിലയം സ്ഥാപിക്കുവാനുള്ള പദ്ധതി ആദ്യമായി മുന്നോട്ടുവച്ചത് 1961-ലാണ്.[5] ഇതിനായി 254 ഏക്കർ സ്ഥലം ആ വർഷം സർക്കാർ ഏറ്റെടുത്തു. പ്ലാന്റ് തുടങ്ങുന്നതിനുള്ള അനുമതി 1963-ൽ ലഭിച്ചു. നിർമ്മാണവുമായി സഹകരിക്കുന്നതിനായി 1964-ലും 1966-ലും കനേഡിയൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേവർഷങ്ങളിൽ സ്വീഡിഷ്, നോർവീജിയൻ സർക്കാരുകളുമായി നടത്തിയ ചർച്ചകളും വിജയം കണ്ടില്ല. 1971-ൽ ബംഗ്ലാദേശ് സ്വതന്ത്രമായി. രൂപ്പൂർ ആണവ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് സർക്കാർ മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് 1974-ൽ സോവിയറ്റ് യൂണിയനുമായി നടത്തിയ ചർച്ചയും പരാജയമായിരുന്നു. 2001-ൽ ബംഗ്ലാദേശ് ഭരണകൂടം ഒരു ദേശീയ ആണവോർജ്ജ പദ്ധതിക്കു രൂപം നൽകി.[5] 2009-ൽ ബംഗ്ലാദേശ് സർക്കാർ റഷ്യൻ സർക്കാരുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചു. അതേവർഷം ഫെബ്രുവരി 13-ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റഷ്യൻ ആണവോർജ്ജ കോർപ്പറേഷനായ റോസാറ്റത്തിന്റെ നേതൃത്വത്തിൽ 2013-നു മുമ്പായി ആണവനിലയത്തിന്റെ നിർമ്മാണം ആരംഭിക്കുവാനും തീരുമാനിച്ചു.[6][7][8][9][10] ആശങ്കകൾ2013-ൽ തന്നെ ആണവനിലയത്തിന്റെ വിജയ സാധ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ബംഗ്ലാദേശി ശാസ്ത്രജ്ഞർക്കിടയിൽ ആശങ്ക പ്രകടമായിരുന്നു.[11] ബംഗ്ലാദേശിൽ നിർമ്മിക്കാൻ പോകുന്ന ആണവ നിലയം റഷ്യയുടെ കാലഹരണപ്പെട്ട വി.വി.ഇ.ആർ.-1000[൧] ശ്രേണിയിലുള്ളതാണെന്നും നിലയം സ്ഥാപിക്കുവാൻ തെരഞ്ഞെടുത്ത സ്ഥലം ഇതിന് അനുയോജ്യമല്ലെന്നും ആരോപണങ്ങളുയർന്നു.[12] ആണവമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ റഷ്യയുമായി കരാറുണ്ടാക്കിയിട്ടില്ല എന്നതും നിലയത്തിന്റെ നിർമ്മാണത്തിനു വേണ്ടിവരുന്ന ഭീമമായ ചെലവും കൂടിയായപ്പോൾ രൂപ്പുർ ആണവനിലയത്തിനെതിരെ ശക്തമായ എതിർപ്പുണ്ടായി. തുടർന്ന് ഒരു വർഷത്തോളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അതേത്തുടർന്ന് പദ്ധതിയിൽ മാറ്റംവരുത്തുവാൻ അധികൃതർ നിർബന്ധിതരായി. റൂപ്പൂരിൽ വി.വി.ഇ.ആർ.-1200 ശ്രേണിയിലുള്ള രണ്ട് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന പദ്ധതി റോസാറ്റം മുന്നോട്ടുവച്ചു.[2] ഈ റിയാക്ടറുകളിൽ നിന്ന് 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. പദ്ധതി മാറ്റത്തിന്റെ ഫലമായി ആണവനിലയത്തിന്റെ നിർമ്മാണച്ചെലവ് 400 കോടി യു.എസ്. ഡോളറിൽ നിന്നും 1300 കോടി യു.എസ്. ഡോളറായി വർദ്ധിച്ചുവെന്ന് 2015 ഡിസംബറിൽ ദ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.[13] റഷ്യയിലെ പരിസ്ഥിതി പ്രവർത്തകർ പോലും റഷ്യൻ ആണവനിലയങ്ങൾ സുരക്ഷിതമല്ല എന്നു വാദിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിലയം ബംഗ്ലാദേശിൽ തുടങ്ങുന്നതിനോട് ട്രൻസ്പേരൻസി ഇന്റർനാഷണലും ആശങ്ക പ്രകടിപ്പിച്ചിരുന്നു.[13] നിർമ്മാണം2016-ൽ റൂപ്പുർ ആണവനിലയത്തിന്റെ ഗ്രൗണ്ട് വർക്കുകൾ ആരംഭിച്ചു. ഏകദേശം 1265 കോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 90 ശതമാനവും റഷ്യയിൽ നിന്നു വായ്പയെടുക്കും. 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള രണ്ടു യൂണിറ്റുകളും 2023-ലും 2024-ലും പ്രവർത്തനം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. നിർമ്മാണം പൂർത്തിയായ ശേഷം ഒരു വർഷത്തോളം കാലം നിലയത്തിന്റെ നിയന്ത്രണം റോസാറ്റം നിർവ്വഹിക്കും. അതിനുശേഷം ബംഗ്ലാദേശ് സർക്കാരിനു കൈമാറും. നിലയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനം റഷ്യ നൽകും. ഉപയോഗശേഷം അവശേഷിക്കുന്ന ഇന്ധനം റഷ്യ തന്നെ കൊണ്ടുപോകും.[14] 2017 നവംബർ 4-ന് ബംഗ്ലാദേശ് അറ്റോമിക് എനർജി റഗുലേറ്ററി അതോറിറ്റി ആദ്യ യൂണിറ്റിന്റെ നിർമ്മാണത്തിന് അനുമതി നൽകി.[15] ആരംഭിക്കുന്ന ന്യൂക്ലിയാർ റിയാക്ടറുകൾ
കുറിപ്പുകൾ൧ ^ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച ആണവറിയാക്ടറാണ് വി.വി.ഇ.ആർ. (VVER) അഥവാ WWER (വാട്ടർ - വാട്ടർ എനർജറ്റിക് റിയാക്ടർ). ഉന്നത മർദ്ദത്തിലുള്ള ജലമാണ് ഇതിൽ കൂളന്റായി ഉപയോഗിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia