പി. രവീന്ദ്രൻ
കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്നു പി. രവീന്ദ്രൻ (14 നവംബർ 1922 - 13 നവംബർ 1997). മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പി. രവീന്ദ്രനായിരുന്നു[1]. പദ്മനാഭൻ എന്നായിരുന്നു പിതാവിന്റെ പേര്. കെ. സാവിത്രിക്കുട്ടിയാണ് ഭാര്യ ഒരു മകളുണ്ട്. രാഷ്ട്രീയ ജീവിതംനിയമത്തിൽ ബിരുദധാരിയായിരുന്ന പി. രവീന്ദ്രൻ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും, സഹകരണപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. രാഷ്ട്രീയ തടവുകാരനായി ജയിൽ വാസവും അനുഷ്ഠിക്കേണ്ടതായി വന്നിട്ടുണ്ട്. 1951ലും 1954ലും തിരുക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേരള നിയമസഭയിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യുടെ പ്രതിനിധിയായാണ് എല്ലാത്തവണയും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒന്നും രണ്ടും കേരളനിയംസഭകളിൽ ഇരവിപുരം മണ്ഡലത്തിൽ നിന്നും മൂന്നും, നാലും, എട്ടും, പത്തും നിയമസഭകളിൽ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം നിയമസഭയിലേക്കെത്തിയത്. മൂന്നാം കേരളനിയമസഭയിലെ അച്യുതമേനോൻ മന്ത്രിസഭയിൽ 1969 നവംബർ ഒന്നു മുതൽ 1970ഓഗസ്റ്റ് ഒന്ന് വരെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്ന പി.രവീന്ദ്രൻ പത്താം കേരളനിയമസഭയിലെ(1996) പ്രോ-ടൈം സ്പീക്കറുമായിരുന്നു[2]. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവംഗം, സി.പി.ഐ. നിയമസഭാകക്ഷി നേതാവ് (1967-69), എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പത്താം കേരളനിയമസഭയിലെ സാമാജികനായിരിക്കെ 1997 നവംബർ 13ന് 75ആം ജന്മദിനത്തലേന്ന് ഇദ്ദേഹം അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia