ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര![]() മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ കേരളത്തിൽ കൊല്ലം ജില്ലയിലുള്ള നീണ്ടകരയിൽ ആരംഭിച്ച പദ്ധതിയാണ് ഇന്തോ - നോർവീജിയൻ പ്രോജക്ട് (ഇംഗ്ലീഷ്: Indo-Norwegian Project). ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോർവെ ഗവൺമെന്റുകളും ചേർന്ന് ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ് ഈ പദ്ധതിയുടെ ആണിക്കല്ല്. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യാഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്‌ട് ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവൺമെന്റാണ് ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്തായിരുന്നു ഇതിന്റെ തുടക്കം. നോർവെക്കാരനായ പ്രൊഫസർ ജി.എം. ഗെറഡ്സണായിരുന്നു പദ്ധതി ഡയറക്ടർ. ചരിത്രം![]() ![]() ![]() പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീറ്റർ നീളവും 4 കുതിരശക്തിയുമുള്ള മത്സ്യബന്ധനബോട്ട് കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക് കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. ബോട്ടുകളുടെ വർദ്ധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമ്മാണശാലയും വർക്ക്‌ഷോപ്പും 1954-ൽ ആരംഭിക്കുകയുണ്ടായി. സമുദ്രത്തെയും സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം കൊച്ചിയിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ നീണ്ടകരയിൽ ഒരു റഫ്രിജറേഷൻ പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. കടൽത്തീരത്തുനിന്നും അകലെയുള്ള സ്ഥലങ്ങളിൽ മത്സ്യം വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി. ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി 1957-ൽ പ്രിമോ പൈപ്പ് ഫാക്‌ടറിയും സ്ഥാപിക്കപ്പെട്ടു.[1][2][3] ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് 1959-ൽ ഈ ഫാക്‌ടറി കേരളസർക്കാരിന് സംഭാവന ചെയ്യപ്പെട്ടു. ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല 1963 ഏപ്രിൽ 1 മുതൽ ഇന്ത്യാഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. ശക്തികുളങ്ങരയിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്, നീണ്ടകരയിലെ ഐസ് ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ് എന്നിവ ഷിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്. ഹെൽത്ത് സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ് ഏറ്റെടുത്തു.
ഭരണ സംവിധാനം![]() ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണ നിർവഹണത്തിനായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. 11 അംഗ കമ്മിറ്റിയിൽ 3പേർ കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കുന്നവരും 4വീതം പ്രതിനിധികൾ നോർവീജിയൻ - കേരള സർക്കാരുകൾ നിശ്ചയിക്കുന്നവരുമായിരുന്നു.[4] ലക്ഷ്യങ്ങൾഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ ഇവയായിരുന്നു:
പുറം കണ്ണികൾഅധിക വായനക്ക്
അവലംബം
|
Portal di Ensiklopedia Dunia