കേരളത്തിൽ നിന്നുള്ള സീനിയർ
ലോക്സഭാംഗമായി തുടരുന്ന (8 തവണ)
2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും 2018 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് വൈസ് പ്രസിഡൻറുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ്
കൊടിക്കുന്നിൽ സുരേഷ് (ജനനം:04 ജൂൺ 1962)[2][3]
ജീവിത രേഖ
തിരുവനന്തപുരംജില്ലയിലെ കൊടിക്കുന്നിൽ കുഞ്ഞൻ്റേയും തങ്കമ്മയുടേയും മകനായി 1962 ജൂൺ നാലിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി[4]
രാഷ്ട്രീയ ജീവിതം
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുരംഗത്ത്.
പ്രധാന പദവികൾ
1983-1997 സംസ്ഥാന വൈസ് പ്രസിഡൻറ്, കെ.എസ്.യു
1987-1990 സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു
1989-1991, 1991-1996, 1996-1998, 1999-2004 ലോക്സഭാംഗം, അടൂർ
1996 ജനറൽ സെക്രട്ടറി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ്, കെ.പി.സി.സി. & എ.ഐ.സി.സി അംഗം,
2012-2014 കേന്ദ്ര മന്ത്രി
2009-2014, 2014-2019, 2019-തുടരുന്നു ലോക്സഭാംഗം, മാവേലിക്കര
2018 മുതൽ കെ.പി.സി.സി. വർക്കിംഗ് വൈസ് പ്രസിഡൻറ്
1998-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്ര നോട് പരാജയപ്പെട്ടു.[5]
മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും[6], പതിനെട്ടാം ലോകസഭയിൽമാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്. എട്ടു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമാണ് [7]. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും ലോക്സഭയിൽ അംഗമാണ്.[7].
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[8].
2012 ഒക്ടോബർ 28-ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത് വരെ സുരേഷ് മന്ത്രിയായി തുടർന്നു.[6].